തിരുവനന്തപുരം : നോർക്ക വഴി രജിസ്റ്റർ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് മുൻഗണന. വരുന്നവരെ സ്വീകരിക്കാനും ക്വാറൻ്റീനിൽ പാർപ്പിക്കാനുമാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
വിദേശത്ത് കുടുങ്ങി കിടക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതോടെ നിരവധി പേരാണ് നോർക്ക വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 1,65,631 പേരാണ്. പ്രവാസികളെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് വിമാനം വേണമെന് കേന്ദ്രത്തോട് നോർക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
161 രാജ്യങ്ങളിൽ നിന്ന് രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്നാണ്. 65,608 പേരാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത്.
അതേസമയം, വിദേശത്തുള്ളവരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്ന നടപടിയുടെ ഭാഗമായി കരട് സ്ഥിതിവിവരം തയാറാക്കിയിട്ടുണ്ട്. 200 ൽ പരം രാജ്യങ്ങളിലായ് 12.6 മില്ല്യൻ ആളുകളാണ് ഉള്ളത്. ആകെ പ്രവാസികളിൽ 8.9 മില്ല്യൻ ആളുകൾ ഉള്ളത് ആറ് രാജ്യങ്ങളിലാണ്. എറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യുഎഇയിലാണ്. 3.4 മില്ല്യൻ ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. സൗദി അറേബ്യയിൽ ഉള്ളത് 2.6 മില്ല്യൻ ഇന്ത്യക്കാരും കുവൈറ്റ്, ഒമാൻ,ഖത്തർ, ബഹറിൻ രാജ്യങ്ങളിലായി 2.9 മില്ല്യൻ ഇന്ത്യക്കാരുമുണ്ട്.
More Stories
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം