തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇതുൾപ്പെടെ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സർക്കാരിന് സമർപ്പിച്ചു.
48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് സർട്ടിഫിക്കറ്റാണ് സമർപ്പിക്കണ്ടത്. രോഗം ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് കോവിഡ് ജാഗ്രതാ പോർട്ടലിൽ നൽകണം. ഇതിനൊപ്പം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും തീർഥാടകർ ബുക്ക് ചെയ്യണം. തീർഥാടനത്തിനുള്ള ഓരോ പ്രവേശന കവാടങ്ങളിലും കോവിഡ് പരിശോധനാ സംവിധാനം ഏർപ്പെടുത്തണം.
നിലയ്ക്കലിൽ എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നടത്തും. ഇതിന്റെ ചെലവ് തീർഥാടകർ തന്നെ വഹിക്കണം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ 1000 തീർഥാടകരെ മാത്രമേ അനുവദിക്കാൻ പാടുള്ളു. ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെ വരെ അനുവദിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരമ്പരാഗത കാനന പാതകളിലൂടെയുള്ള തീർഥാടനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടു. സർക്കാർ റിപ്പോർട്ട് പരിശോധിച്ച് അടുത്ത ദിവസം മാർഗനിർദേശങ്ങൾ പുറത്തിറക്കും.
More Stories
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ