കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനുവരി 5 മുതൽ താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴ ചുമത്താൻ ഒരുങ്ങുന്നു. റെസിഡൻസി ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കുന്നതിനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നത്.
4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ആദ്യ മാസത്തേക്ക് 2 ദിനാർ വീതവും തുടർന്നുള്ള മാസങ്ങളിൽ 4 ദിനാർ വീതവും പിഴ ചുമത്തും , പരമാവധി പിഴ തുക 2,000 ദിനാർ ആയിരിക്കും .
തൊഴിൽ വിസ ലംഘനങ്ങൾക്കും സമാനമായ പിഴകൾ ചുമത്തും , പരമാവധി പിഴ തുക 1,200 ദിനാർ ആയിരിക്കും.
വിസിറ്റ് വിസ നിയമലംഘനങ്ങൾക്ക് പ്രതിദിനം 10 ദിനാർ പിഴ ചുമത്തും ,പരമാവധി പിഴ 2,000 ദിനാർ.
ഗാർഹിക തൊഴിലാളി നിയമലംഘനങ്ങൾക്ക് പ്രതിദിനം 2 ദിനാർ വീതമാന് പിഴ , പരമാവധി പിഴ: 600 ദിനാർ.
റെസിഡൻസി റദ്ദാക്കലുകൾക്ക് (ആർട്ടിക്കിൾ 17, 18, 20) ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാർ വീതവും അതിനുശേഷം പ്രതിദിനം 4 ദിനാറൂമാണ് പിഴ , പരമാവധി പിഴ: 1,200 ദിനാർ .
താത്കാലിക താമസ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും, കാലാവധി അവസാനിച്ച പ്രവാസികൾക്കും പുതുക്കാനോ രാജ്യം വിടാനോ വിസമ്മതിച്ചവർക്കും പുതിയ സംവിധാനം ബാധകമാണ്. മുൻപുണ്ടായിരുന്ന പരമാവധി പിഴയായ 600 ദിനാറിൽ നിന്ന് ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് . പുതുക്കിയ ഘടനയിൽ റെസിഡൻസി ഉടമകൾക്ക് പരമാവധി പിഴ തുക 1.200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറുമായിരിക്കും .
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ