സാജു സ്റ്റീഫൻ
ആഘോഷ നിറവിൽ കുവൈറ്റ് ഇന്ന് അറുപത്തിമൂന്നാത് ദേശീയ ദിനം ആചരിച്ചു.ഫെബ്രുവരി 25-ന് ആഘോഷിക്കുന്ന കുവൈറ്റിൻ്റെ ദേശീയ ദിനം, 1961-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിൻ്റെ ഭാഗമായാണ് ആചരിക്കുന്നത് . രാജ്യത്തിൻ്റെ പരമാധികാരത്തെയും പ്രതിരോധത്തെയും അണിനിരത്തുന്നതിനൊപ്പം കുവൈറ്റിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചടുലമായ ചൈതന്യവും പ്രകടമാക്കുന്ന പരമ്പരാഗതവും ആധുനികവുമായ ആഘോഷങ്ങളുടെ സമന്വയമാണ് ആഘോഷങ്ങൾ ഉണ്ടായത്. തെരുവുകളിൽ കുവൈറ്റ് പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.
സ്വദേശികളും പ്രവാസികളും ഉൾപ്പടെ നാനാതുറകളിലുള്ളവർ ഒത്തുചേർന്ന് , പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്, വിവിധ പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുത്തു. ആഘോഷങ്ങളുടെ ആരവമുയർത്തി കരിമരുന്ന് പ്രയോഗം ഉണ്ടായിരുന്നു. രാജ്യത്തിൻ്റെ നേതൃത്വത്തെ ആദരിക്കാനും അവരുടെ മാർഗനിർദേശത്തിനും കാഴ്ചപ്പാടിനും നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരം കൂടിയാണ് ഈ ദിനം. കുവൈറ്റിൻ്റെ ചരിത്രവും സ്വാതന്ത്ര്യം നേടിയെടുക്കാൻ അവിടത്തെ ജനങ്ങൾ സഹിച്ച ത്യാഗവും ഓർമിപ്പിക്കുന്നതാണ് ദേശീയ ദിനാഘോഷങ്ങൾ.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു