പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർപ്രിൻ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31 അടുത്തിരിക്കെ, ഇത് പാലിക്കാത്ത വ്യക്തികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ തയ്യാറെടുത്ത് ബാങ്കുകൾ . റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ടമെന്ന നിലയിൽ മുന്നറിയിപ്പും ഭാഗിക ബ്ലോക്കും ഒടുവിൽ അക്കൗണ്ടിൽ ഫുൾ ബ്ലോക്കും നൽകി ബാങ്ക് പ്രക്രിയ ആരംഭിക്കും. ബയോമെട്രിക് നടത്താത്ത പ്രവാസികൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് സന്ദേശം അയയ്ക്കാൻ അടുത്തയാഴ്ച ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
ഡിസംബർ 15 മുതൽ, അക്കൗണ്ട് ബാലൻസ് പ്രദർശിപ്പിക്കുന്നത് നിർത്തി വെക്കും കൂടാതെ അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ നേടുക, അക്കൗണ്ടുകൾക്കിടയിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യുക എന്നിവ ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ബാങ്കിംഗ് ചാനലുകളും ബാങ്കുകൾ താൽക്കാലികമായി നിർത്തിവയ്ക്കും.
മൂന്നാം ഘട്ടത്തിൽ, ഡിസംബർ 31-ന് മുമ്പ് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ കാർഡുകളും ബാങ്കുകൾ സസ്പെൻഡ് ചെയ്യും. ഈ കാലയളവിൽ, നിയമലംഘകർക്ക് അവരുടെ കാർഡുകൾ സജീവമാക്കുന്നതിന് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നില ശരിയാക്കുന്നത് വരെ അവരുടെ ബാലൻസുകളിൽ നിന്ന് പണം ലഭിക്കുന്നതിന് ബാങ്ക് ശാഖ സന്ദർശിക്കേണ്ടാതായി വരും . അസൗകര്യങ്ങൾ ഒഴിവാക്കാനും സാമ്പത്തിക, സർക്കാർ സേവനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കാനും പ്രവാസികൾ ഉടൻ നടപടിയെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു .
ബയോമെട്രിക് ഫിംഗർപ്രിൻ്റ് രജിസ്ട്രേഷൻ സമയപരിധി ഡിസംബർ 31 നു അവസാനിക്കും .
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ