കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങൾ ഏറ്റവുമധികം ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് മൂന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട്. സൈബർ സുരക്ഷാ സേവനങ്ങളിൽ വിദഗ്ധരായ ഗ്രൂപ്പ് ഐബി പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് മോണിറ്റർ വെബ്‌സൈറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്. 2021ന്റെ രണ്ടാം പകുതിയിലും 2022ന്റെ ആദ്യ പകുതിയിലും ഗൾഫ് മേഖലയിലെ 42 കമ്പനികളെയാണ് അവർ ലക്ഷ്യംവച്ചത്.ഇതിൽ 33 ശതമാനം യു.എ.ഇയിലും 29 ശതമാനം സൗദി അറേബ്യയിലുമാണ്. 21 ശതമാനം എന്ന നിലയിലാണ് കുവൈത്ത് മൂന്നാം സ്ഥാനത്ത് വന്നത്.
2021 മധ്യത്തിനും 2022 മധ്യത്തിനും ഇടയിൽ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ റാൻസംവയർ ആക്രമണങ്ങൾ ഉണ്ടായത് സൗദി അറേബ്യയിലെയും യു.എ.ഇ-യിലെയും സംഘടനകൾക്കെതിരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ