ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഫോണുകളും ചാർജ് ചെയ്യുന്ന കേബിളുകളും ഹാഷിഷ്, ഷാബു എന്നിവയും വിവിധ വസ്തുക്കളും പിടിച്ചെടുത്തു. ചില തടവുകാരുടെ സെല്ലുകളിൽ നിരോധിത വസ്തുക്കൾ ഉണ്ടെന്ന് ജയിൽ ഗാർഡുകൾക്ക് വിവരം ലഭിച്ചതിനെ തുടർന്നാണിത്.
അതനുസരിച്ച്, തടവുകാരെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുകയും നിരോധിത വസ്തുക്കൾ ഒളിപ്പിച്ച സ്ഥലങ്ങൾ തിരുത്തൽ സ്ഥാപനങ്ങളിലെയും സ്വകാര്യ സുരക്ഷാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ അറിയിക്കുകയും ജയിൽ റെയ്ഡിന് ഒരു സംഘം രൂപീകരിക്കുകയും ചെയ്തു. റെയ്ഡിനിടെ നിരവധി തടവുകാരിൽ നിന്ന് മയക്കുമരുന്ന്, മൊബൈൽ ഫോണുകൾ, കത്തികൾ എന്നിവ കണ്ടെടുത്തു. ഇവർക്കെതിരെ കേസെടുക്കുകയും അന്വേഷണത്തിന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
More Stories
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു
കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കുവൈറ്റ് പണം വാങ്ങി വാഹനങ്ങൾ വിൽക്കുന്നത് നിരോധിച്ചു.